ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ!
രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾകാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ?
കാട്ടിലെയോർമ്മകൾ അയവിറക്കി, നാട്ടിൽ നീളെ അലഞ്ഞിടുന്നു. നാഥനില്ലാത്ത കളരിയിൽ നിന്നും നരകത്തിലിന്നവർ മേഞ്ഞിടുന്നു. ഉത്സവക്കാല സുഖങ്ങൾ തേടി കാതോർത്തിരിക്കുന്ന ജിവിതങ്ങൾ.
ഞങ്ങൾ മാനഭംഗത്തിനിരയായ ഭൂകന്യകമാർ,സഹ്യന്റെ മലയോരങ്ങൾ!ഞങ്ങൾ കരയുകയാണ്...അതിജീവിതമാരുടെ തേങ്ങലുകൾ ഞങ്ങളുടെ കണ്ഠത്തിൽനിന്നുംഉയരുകയാണ്.മാനഭംഗം ചെയ്യപ്പെട്ട മലയോരങ്ങളുടെ നിലവിളികൾ.
തെയ്യോം തെയ്യോം തെയ്യോംചെഞ്ചോരചോപ്പുള്ളരയുടുപ്പുംപച്ചക്കുരുത്തോല വാർമുടിയുംമിന്നും മുനയുള്ള വാളുമേന്തി
കാണുന്നു നാം സ്വപ്നങ്ങൾ രണ്ടുവിധം ചിലപ്പോൾ,നിദ്രയിലായിരിക്കുന്നേരവുമല്ലാതെയും
ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ പലപ്പോഴും,മറന്നുപോകുന്നു നാം ഉണർന്നെഴുന്നേൽക്കുമ്പോൾ.
ശൈത്യകാലത്തിന്റെയോർമയിലിപ്പോഴും,വൃശ്ചികക്കുളിരുംശരണം വിളികളും.
(ഷൈലാ ബാബു)
എത്ര നാളെന്റെയീ വീടിന്റെയങ്കണം ശൂന്യമായ് കാൺമൂ വിരസമായി!
പിച്ചവച്ചോടിക്കളിക്കാത്ത പാദങ്ങൾസങ്കല്പചിത്രമായോമനിപ്പൂ!
(പൈലി.ഓ. എഫ് തൃശൂർ.)
നഗ്നപാദത്തിൻ സ്പർശനമേറ്റൊരീ, നാളുകൾ മാടിവിളിക്കുന്നുവെന്നെ. നിഴലുകൾ മൂടുന്ന നാളെകൾക്കായ്... ഊറുന്നു മിഴികളിൽ അശ്രുകണങ്ങൾ. വൃശ്ചികക്കാറ്റിൻ വിസ്മയങ്ങളിൽ, പൊഴിയുന്നുവെന്നിലെ ആത്മദു:ഖം.
(രാജേന്ദ്രൻ ത്രിവേണി)
ഇന്നീപ്പരീക്ഷയിൽ വൃത്തം വരയ്ക്കണംഇളകുന്ന മുനയുള്ള കോമ്പസ്സു-കുത്തി വരയ്ക്കണം!നൂറിലെ മാർക്കുകൾ നൂറും ലഭിക്കണം!
(രാമചന്ദ്രൻ, ഉദയനാപുരം)
സന്ധ്യ മയങ്ങുന്ന നേരം കുളിർതെന്നൽ വീശും രാവിൽ, നിന്നെയും കാത്തു ഞാൻ...
ചിന്താവിവശനായ് നിദ്രാവിഹീനനായ്,നിന്നൂ ഞാൻ, എന്നെ മറന്നു നിന്നൂ.
(Bindu Dinesh)
നിന്നോളമൊഴുകാൻ ഒരു നദിക്കുമാകില്ല....
നിന്നെപോലെ ഓർമ്മകളോളമുയരത്തിൽപൊങ്ങിനിറയാൻകരകളെ അപ്പാടെ അടർത്തിയെടുത്ത് കൂടെക്കൂട്ടാൻ ഓരോ കക്കകളേയും കല്ലുകളേയും അടിത്തട്ടിലോമനിച്ചോമനിച്ച്നിന്റെ ഒച്ചയോളം മിനുസമാക്കാൻഒന്നിനും, ഒരു നദിക്കുമാകില്ല.
(രാമചന്ദ്രൻ, ഉദയനാപുരം )
ഓർമിക്കാനായിട്ടൊത്തിരി നിമിഷങ്ങൾ,കാഴ്ചനൽകിയൊരെൻ ബാല്യകാലം...
വിസ്മരിക്കുവാനാകുമോയെന്നെങ്കിലുംഓർമയെന്നിൽ നശിക്കുംവരെയും.
(Rajendran Thriveni)
അതിരുകൾ,വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന അതിരുകൾ!
(പൈലി.0.F തൃശൂർ.)
മധുരസ്വപ്നത്തിൻ മണിയറയിൽ, നിൻ മാംഗല്യ മലരുകൾ പൂത്തുനിന്നു. പ്രേമോദാരനായ് ഞാനരികിൽവന്നു, മംഗല്യസൂത്ര മണിയിച്ചുനിന്നെ. മനസ്സിൻ്റെ മോഹം സഫലമായി, മധുരക്കിനാക്കൾ പൂവണിഞ്ഞു.
(Aline)
വായിക്കാനും എഴുതാനുംകൂട്ടുക്കൂടാനും ഇഷ്ടപ്പെടുന്നഒരു പുഴുവാണ് ഞാൻ;
ജീവിതം ഹോമിച്ച താപസിയന്നൊരു മോഹിനിയായ് മന്നിലവതരിച്ചു. മൃദുലമോഹങ്ങൾക്കു നിറച്ചാർത്തേകി, ഉദയത്തിനായെന്നും കാത്തിരുന്നു. എരിയുന്ന നെയ്ത്തിരി നാളമായെൻ, മോഹാനുരാഗത്തിൽ ഇടംപിടിച്ചു.
(Ramachandran Nair)
നമ്മോടൊപ്പമുണ്ടായിരുന്ന പല-യാളുകളുമിന്നൊരോർമയായല്ലോ!
ഇന്നല്ലെങ്കിൽ നാളെ നാമും പോയിട്ടൊ-രോർമയായി മാറും മറ്റുപലർക്കും!
(ഷബ്നഅബൂബക്കർ )
അമ്മയാം ഭാരതം കേഴുന്നുവോ ശിരസ്സ്,അപമാന ഭാരത്താൽ താഴുന്നുവോ.അഭിമാനമോടെ നാം ചൊല്ലിയ ശപഥത്തിൻ അർത്ഥങ്ങളെല്ലാം മാറുന്നുവോ.
(ഷൈലാ ബാബു)പൊക്കിൾക്കൊടിയിലൂ- ടമ്മയൊഴുക്കിയ, പോഷക ശോണത്തിൽ നീ വളർന്നെന്നതും; ദുഃഖത്തിൻ മുള്ളുക- ളേറെ സഹിച്ചവൾ, ദോഹദകാല*ത്തിൽ പരവശയായതും!
ആശിച്ചതെല്ലാം ലഭിക്കുമെന്നോർത്തു കണ്ട കിനാവുകളേറെ 'സന്തോഷം'.കാണാനും കേൾക്കാനുംകൊതിച്ചതെല്ലാം;എങ്ങോ ദൂരെ മറഞ്ഞു പോയി...
ഏതോ കിനാവിന്റെ പൂഞ്ചില്ലയിൽ നമ്മൾ,കൂടുകൂട്ടിപ്പാർത്തൊരു നാളുകൾ...
മായുമോ മനസ്സിൽ നിന്നുമെന്നെങ്കിലുംകാലമെത്രയോടിയകന്നാലും!
വെറുതേ നടക്കാനിറങ്ങിയതാണു ഞാൻ,പണ്ടെന്റയൽപക്ക വാസിയാം കുഞ്ഞേപ്പുചേട്ടന്റെ വീടിന്റെ, മുന്നിലെ വീഥിയിൽ;കാഴ്ചകൾ കണ്ടു വെറുതെ വന്നെത്തുവാൻ!
അറബിക്കടലുകലക്കി- ക്കടയുക വേണം,ആനമുടിത്തല കടകോലായിത്തീർക്കുക വേണം!
(ഷബ്ന അബൂബക്കർ )
പകയുടെ കറുത്ത പുകയുംവെന്തൂ കരിഞ്ഞു മണക്കുന്നു മാംസവുംകളിക്കോപ്പിനായോടുന്ന ബാല്യത്തെവെടിക്കോപ്പിനാൽ തടയുന്നു കാട്ടാളരും.
മഴ... മഴ... കേട്ടുകേട്ട് മടുക്കുന്നു...
ഒരു കണ്ണീരും എനിക്കിഷ്ടമല്ലഅത്ആകാശത്തിന്റെതായാലും......
ഒരുപാട് താളുകളുള്ളപുസ്തകം;സുഖം- ദുഃഖംസന്തോഷം- സങ്കടംസമ്മിശ്രമാണാപുസ്തകം.
(ബിനു കൊച്ചുവീട് )
ഇമ്പമാർന്നൊരു പാട്ടിനീണം കേട്ടു നിന്നപ്പോൾചന്തമേറും മോഹമെന്നിൽ പാട്ടു മൂളുമ്പോൾചന്ദനത്തിൻ ഗന്ധമേറും കാറ്റു വന്നെന്നിൽമുത്തമിട്ടു ചേർന്നു നിന്നതു നീ പറഞ്ഞിട്ടോ?
വിഷംതീണ്ടി മരിച്ചു പോകുന്നപെൺകുട്ടികളെ എമ്പാടും കാണാം.പ്രണയം തീണ്ടി മരിച്ചവരെ നിങ്ങൾ കാണാറുണ്ടോ ?അവരുടെഓരോ രോമകൂപങ്ങളിൽ നിന്നുംപ്രണയം പൊടിഞ്ഞുകൊണ്ടേയിരിക്കും.
(Krishnakumar Mapranam)
കൈവെള്ളയിലൊതുക്കി പിടിച്ച് സൂക്ഷിച്ചു വച്ച നാണയങ്ങളെല്ലാം കള്ളനാണയങ്ങളായിരുന്നു
(ഷബ്ന അബൂബക്കർ)
ജീവിതനാടക വേദിയിൽ നിന്നിളംദേശാടനപ്പക്ഷി ചിറകടിച്ചൂ.അമ്മിഞ്ഞ മണമുള്ള കുഞ്ഞിളം ചിറകിനാൽബാല്യത്തിൻ ചില്ലയിൽ പറന്നിരുന്നൂ.
ദുഃഖത്തിൻ കരാളഹസ്തങ്ങൾ മനസ്സിൽ, തീക്കനലായി ജ്വലിക്കുമ്പോഴും...
മാനസം തുറന്നൊന്നു ചിരിക്കാനായി,മോഹിക്കുന്നുണ്ടാകുമെല്ലാവരും!
(Shabna Aboobacker)
വാനിലുയരുന്നു പകയുടെ കറുത്ത പുകയുംവെന്തു കരിഞ്ഞു മണക്കുന്നു മാംസവുംകളിക്കോപ്പിനായോടുന്ന ബാല്യത്തെവെടിക്കോപ്പിനാൽ തടയുന്നു കാട്ടാളരും.
കരയിലേയ്ക്കോടിയടുക്കുന്ന തിരകളും മനസ്സിൽ മൊട്ടിടുന്ന മോഹങ്ങളും;ശമിക്കുമോയെന്നെങ്കിലും തെല്ലും കാലങ്ങളെത്ര മാറിക്കഴിഞ്ഞാലും.
ഇരുളും വെളിച്ചവും പോലെ,നിഴലും നിറങ്ങളും പോലെ,അഗ്നിയും ജലവും പോലെ,മരണവും ജീവിതവും പോലെ!
ആ വഴിത്തിരിവിലെങ്കിലും ഒരു മാത്ര നിന്നെ- ക്കണ്ടിരുന്നെങ്കിലെന്നു ഞാനാശിച്ചുപോയി;നിന്നിൽനിന്നും ഒരു മൊഴി
പൈന്മരക്കാട്ടിലെ-യംബരചുംബിയായ്,കായ്ഗർഭമണിയാത്തദേവദാരുക്കളേ;
(റുക്സാന അഷ്റഫ്)
ആദ്യത്തെ പ്രണയം ആരോടായിരുന്നു?അമ്പിളി മാമനോട്, നിലാവിനോട്യക്ഷികഥകളോട് പിന്നെ, എന്നോട് തന്നെയും,പിന്നെ നിന്നോടും....നിന്നിലെ ശരികളോടും...
വർണ്ണപുഷ്പങ്ങളലങ്കരിച്ചു നീയെൻ, സ്വപ്ന മണിയറക്കുള്ളിൽ. നഗ്നപാദനായ് ഞാനരികിലെത്തി, നിൻ മുഗ്ദ്ധാനുരാഗം കവർന്നെടുത്തു. കവിളിണയിൽ തെളിഞ്ഞു നിന്നു നിൻ അനുരാഗമൂറും നുണക്കുഴികൾ.
ദുഃഖത്തിൻ ചൂളയിൽ നീറുന്നമനമതിൽ കാലം കോറിയചിത്രങ്ങൾ കണ്ടു ചിരിച്ചു നിന്നാ ദേഹം കണ്ട പരിഹാസ ലോകമേ,നിന്നിലെ ചെയ്തികളാണോയവനിലാഉന്മാദ നൃത്തച്ചുവടു നൽകി.
(Sohan KP)
ഇടതടവെന്യേ മഴ ചാറുംസായന്തനക്കുളിരില്തെരുവിലെ വാഹനത്തിരക്കില്കണ്ണെറിഞ്ഞ്
അഗ്നി നാമ്പുകൾ വിഴുങ്ങിയ കളേബരംനൊന്തു വേവു,ന്നെത്രപൊള്ളിയടരുന്നു!താപാശ്രുക്കണങ്ങളാ-ലുരുകിയ കവിൾത്തടം;നേർത്തുനേർത്തകലെയായ്,തപ്തനിശ്വാസവും!
മറന്നുപോകുന്നു, പറമ്പിനപ്പുറ-ത്തമിട്ടു പൊട്ടുന്നതു ശീലമായിതോ?അലഞ്ഞു ക്ഷീണിച്ചവരെത്തി വേലിയിൽപിടിച്ചു കേഴുന്നതു കേട്ടതില്ലയോ?
(ഈ രചനയുടെ കർത്താവ് മൊഴിയുമായി എത്രയും വേഗം ദയവായി ബന്ധപ്പെടുക)
പാടാത്തപാട്ടിന്റെ മാധുര്യമാണു നീചൂടാത്ത സൗഗന്ധികപ്പൂസുഗന്ധവും
തീരംതകർത്തുപായുന്ന മന്ദാകിനീവേഗപ്രവാഹചൈതന്യവും നീ..!
പ്രജ്ഞയൊടുങ്ങാറായ സ്വപ്നങ്ങളുടെഞരക്കം കേട്ടാണ് ഞാനുണര്ന്നത്.ബോധി വൃക്ഷത്തിന്റെ തണലില് ആത്മീയതയുടെ അനുഭവസാക്ഷ്യംതിരഞ്ഞ് പോയതാണ്.
(പൈലി.0.F തൃശൂർ)
പുലരിയിൽ വിടർന്ന പൂക്കളിൽ, നറുസുഗന്ധം തങ്ങിനിന്നു. ഉരുകിയൊഴുകും മെഴുകുതിരിയിൽ, ഇരുളകറ്റിയ നാളങ്ങൾ. പൊൻപ്രഭയിൽ മുഴങ്ങിടുന്നു നിൻ അനശ്വരസ്നേഹത്തിൻ ആത്മരാഗം.
Page 1 of 19
Privacy policy * Required
Read more ...
Namerequired
E-mailrequired, but not visible
Notify me of follow-up comments
Accept privacy policy
To install this Web App in your iPhone/iPad press icon. And then Add to Home Screen.