ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം
ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം
പറഞ്ഞുവന്നാൽ
എല്ലാരും ഒറ്റയ്ക്ക്
ആരോ ഉണ്ടെന്ന
ആ തോന്നലിൽ
ആർക്കോ വേണ്ടി
കരയരുതേ
പറയുവാനേറെയുണ്ടെങ്കിലും സഖീ
ഘടികാരമൊട്ടുമേ നിൽപ്പതില്ല.
സമയചക്രങ്ങളിൽ തട്ടിത്തെറിയ്ക്കുമെൻ
ഹൃദ്സ്പന്ദനങ്ങൾക്കിനിയെത്രദൂരം?
രാത്രികളിൽ തവ
കൂന്തലഴിച്ചും
മിന്നും പ്രഭയായ്
ഒന്നു തെളിഞ്ഞും
പിന്നെ മറഞ്ഞും
നിർത്താതങ്ങു ചിരിച്ചും
വെറും നിര്‍ജീവമായ, കൈയടികളായപ്പോഴാണ്
വഴിപാടുകളായ് മാറിയ
പ്രഹസനങ്ങളുടെ,
കൈ കൊട്ടലിന്ടെ ഭാഷ
കാക്കകള്‍ മറന്നു തുടങ്ങിയത്.
ചന്ദ്രനെ
മേഘക്കീറുകൾ വളഞ്ഞിരിക്കിന്നു.
നിലാവിപ്പോൾ പരക്കുന്നില്ല
പരൽമീനുകൾ നിശ്ശബ്ദരാണ്.
ശീതീകരിച്ച ചില്ലുപെട്ടിക്കുള്ളില്‍
ശ്വാസം മുട്ടുമ്പോള്‍,
എന്നെ മൂടുന്ന പുഷ്പചക്രങ്ങളുടെ ഭാരം
അസഹ്യമാവുമ്പോള്‍,
ഞാന്‍ തിരഞ്ഞത്
മനസ്സിന്ടെ തലങ്ങളില്‍
മൗനം പലപ്പോഴും
ഉത്തരമില്ലാത്ത സമസ്യകളാകുന്നു.
മനസ്സിലുറങ്ങുമ്പോഴും
മൗനം മെല്ലെ, മോഹത്തിന്ടെയും
ആഹ്ളാദത്തിന്ടെയും വര്ണ്ണപ്പൂക്കളായ്
വിടരുന്നു.
ചീവീടുകളുടെ നിർത്താതെയുള്ള സംഗീതം
ഒരു മുഴക്കമായ് തലയിൽ കയറിയിട്ട് നാളുകൾ ആയി..
രാമായണത്തിലെ നീലാംബരത്തിൽ
മൂടൽനിലാവായ ഊർമ്മിള ഞാൻ
രാമൻെറ നിഴലായി മാറിയ ലക്ഷ്മണൻ
പത്നിയാമെന്നെ അവഗണിച്ചു.
അഹങ്കാരമെന്തിനു യുവത്വമേ
കാത്തിരിപ്പൂ വാതിലിൽ നിഴലായ്
മരണമില്ലാത്ത രാത്രി നിനക്കായ്
അനിവാര്യമല്ലേ നിഴലും നിനക്ക്
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
നാല് പത്ത് നാൽപ്പത്
നാനൂറ് , നാലായിരം
തുള്ളികൾ ചേർന്നൊരരുവി
ചിറകറ്റ പക്ഷി
ആകാശത്തിന്റെ ഉയരങ്ങള്‍ കൊതിച്ചു.
തുഴ പോയ തോണി
പുതിയ തീരങ്ങള്‍ തേടി.
വിരലില്ലാത്ത ചിത്രകാരന്
പിന്നെയും ചായക്കൂട്ടുകള്‍ മോഹിച്ചു.
ഒരു കവിത രചിക്കുവാനായ്
കാലത്തെ ഉണർന്നെണീറ്റ്
കുളിച്ച് തലയും തോർത്തി
കുരുത്തംകെട്ട മുടിയും ചീകി
നെറ്റിയിൽ കുറിയും ചാർത്തി
കവിയാണെന്നാണ് വയ്പ്പ്.
പടച്ച് അയക്കാറുണ്ട് പലപ്പോഴും.
ചിലപ്പോഴൊക്കെ
അച്ചടിമഷിയും പുരണ്ടു.
മഴ, പ്രണയം, സ്വപ്നം, വിപ്ലവം, വിരഹം-
ഇഷ്ട വിഷയങ്ങൾ
വിറ്റുപോകുന്ന പതിവ് ക്ലീഷേകൾ.