കഥാ വർഷം :1998 – 2000. കേരളത്തിന്റെ മധ്യ കടലോര പ്രദേശം.
മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിൽ അഭേദ്യമായി സഞ്ചരിക്കുന്ന നന്മയുടേയും തിന്മയുടേയും ഏറ്റുമുട്ടലുകളാണ് ഈ നോവലിൽ ഉടനീളം അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും, കാമവും, കാരുണ്യവും, പ്രതികാരവും ഒക്കെ വേലിയേറ്റങ്ങൾ സൃഷ്ഠിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ ഇവിടെ അനാവൃതമാകുന്നു. പ്രകൃതിയോടു നിരന്തരം മല്ലിട്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ജീവസ്സുറ്റ കഥ 'ഇസ്രായേൽ' എന്ന നോവലിലൂടെ ജോമോൻ ആന്റണി പറയുന്നു.
ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ജനിച്ചുവളർന്ന 'മനു' എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരുമഞ്ഞുതുള്ളിപോലെ പെയ്തിറങ്ങുന്ന 'ശ്രീനന്ദന' എന്ന പെൺകുട്ടിയുടെ പ്രണയവും, വിരഹവും ഇഴകോർത്ത ജീവിതമാണ് ഹിമബിന്ദുക്കളിൽ കുറിച്ചിട്ടിരിക്കുന്നത്.
ആരാണ് അഘോരികള്‍? ശൈവാരാധകരായ ഒരു പറ്റം സന്യാസിമാര്‍. വിചിത്രമായ ആരാധനയുള്ളവര്‍. വിചിത്ര സ്വഭാവക്കാര്‍. നരബലി നടത്തിയിരുന്നവര്‍. ശ്മശാന വാസികള്‍. ചുടലഭസ്മം മേലാകെ പൂശിയാണ് നടത്തം. കപാലം മാലയാക്കി ധരിക്കും. മനുഷ്യമാംസം ഭക്ഷിക്കും. ലഹരി ഉപയോഗിക്കും. ലൈംഗിക വേഴ്ച ശവത്തിന്റെ മുകളില്‍ കിടന്നാണ്. ഈ സമയം സ്ത്രീകളും പുരുഷനെപ്പോലെ പോലെ കപാലം ധരിച്ച് നഗ്നരായി, ലഹരി കഴിച്ച്, ശിരസ്സിലും ഉടലിലും ശവഭസ്മം തേച്ച് പുരുഷനോട് ചേരും. ഈ സമയം മറ്റുള്ള ഇവരുടെ ആളുകള്‍ ഈ കാഴ്ച നോക്കി നില്ക്കും. കൊട്ടും കുഴലും വിളിച്ച് , ശബ്ദ മുഖരിതമായ അന്തരീക്ഷ ത്തിലാണ് ഇവരുടെ വേഴ്ച. ഇത് ശിവ പൂജയായിത്തന്നെ കണക്കാക്കുന്നു ഇവര്‍. അഘോരിയെ അഘോരി ഭസ്മമാക്കിയ വിഭ്രമാത്മകമായ കഥ!!
കുടംതുടി മുറുകി കന്യകമാരില്‍ നാഗങ്ങള്‍ കയറിത്തുള്ളാന്‍ തുടങ്ങി. പെട്ടെന്നാണ് മാളുവിന് ആ തോന്നലുണ്ടായത്- തന്റെ ദേഹത്തേക്കും ആ പാമ്പ് ഇഴഞ്ഞു കേറുന്നു. അവള് ഇരിപ്പിടത്തില്‍ നിന്നിഴഞ്ഞിറങ്ങി. മുടിയഴിച്ചാടാന്‍ തുടങ്ങി. അമ്മ ഓടി അടുത്തപ്പോള്‍ പുള്ളുവന്‍ വേണ്ടെന്നു കൈകാട്ടി. എല്ലാവരും പരിഭ്രമത്തോടെ നില്ക്കാണ്. അവളാടി ആടി കളം മായ്ക്കാന്‍ തുടങ്ങി. അവള് അവ്യക്തമായി പറഞ്ഞു, "ഞാന്‍ ...ഞാന്‍...ബ്രഹ്മരക്ഷസ്സ്." ഒരു പെണ്ണിന്റെ ബോധാബോധങ്ങളില്‍ ഇഴഞ്ഞൊരു പാമ്പ്. അവളുടെ ജീവിതം കൈമോശം വന്നു തുടങ്ങിയതവിടെ നിന്നാണ്. ആ ദുഃസ്വപ്നങ്ങളില്‍ നിന്ന്.
അപൂർവ്വ സൗഹൃദത്തിന്റെ ശക്തമായ കഥ, ദുരൂഹതകളിലേക്കു തുറക്കുന്ന വാതായനങ്ങൾ. ഗ്രാമജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം.