പുതു രചനകൾ
ഫ്രഗി ഷാജിയ്ക്കു മൊഴി റിവാർഡ്
- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 375
11.02.2024: മൊഴിഫലം നേടിയ ഫ്രഗി ഷാജിയ്ക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.
ദേവയാമി
- Details
- Written by: Freggy Shaji
- Category: നോവൽ
- Hits: 1212
നോവൽ ആരംഭിക്കുന്നു.
ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും.
ഷവർമ
- Details
- Written by: Sumesh Parlikkad
- Category: മികച്ച കഥ
- Hits: 847
വഴിതെറ്റിവന്ന മഴയിൽ കുട്ടന്റെ ഉറക്കം കെട്ടു. ഓടിന്റെ വിടവിലൂടെ മഴത്തുള്ളികൾ അവന്റെ മുഖത്തേക്ക് ഇറ്റുവീണു. നീരസത്തോടെ അവൻ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റ്, ചുമരിനോട് ചാരിയിരുന്നു. ഇതൊന്നും അവന് പുതിയതല്ല. എത്രയോ രാത്രികളിൽ ഉറങ്ങാതെ അവനിരുന്നിട്ടുണ്ട്. പതിവുപോലെ അച്ഛനിന്നും കരിമ്പനയുടെ പട്ടകൊണ്ട് ഓടിന്റെ ദ്വാരം അടയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്. ഏണിയിൽ നിന്നുകൊണ്ടാണ് അച്ഛന്റെ ഈ പ്രയത്നം. മഴപെയ്യുമ്പോൾ ഏണിയും വീടിന്റെയുള്ളിലേക്ക് സ്ഥാനം പിടിക്കും.
പേടി
പോരാട്ടം
അടിമയെന്നാരോ ചൊല്ലിവിളിച്ച്
അടിവേരുമൊട്ട് പിഴുതാനാവാത്തൊരുവനെ
വാൽപേരുചൊല്ലിമാത്രം
വിളിക്കാനൊരുമ്പെടുന്ന ലോകമേ;
നിന്നോടാണ്!
പൂച്ച പുരാണം
- Details
- Written by: Saraswathi T
- Category: അനുഭവം
- Hits: 263
ഒരു പൂച്ചപുരാണം കേട്ടാലോ .. പണ്ടു പണ്ട് നടന്നതൊന്നുമല്ല കെട്ടോ .. ഈ അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒന്നും സാങ്കല്പികമല്ല. ആർക്കെങ്കിലും ഇതവരെപ്പറ്റിയാണെന്നു തോന്നിയാൽ അതൊട്ടും യാദൃശ്ചികവുമല്ല.
ഓർമ്മകൾ
- Details
- Written by: Vinod Raj
- Category: മികച്ച കവിത
- Hits: 450
കനലെരിയുന്നുവോ രാവുകളിലിങ്ങനെ
ദീർഘമീ ശ്വാസ ഗതികളാൽ നിത്യവും
നിന്റെ സ്മൃതിയിലെ നീല ഞരമ്പുകൾ
തുടികളായെത്തും വർണ്ണയാമങ്ങളിൽ
ഭീതിയുടെ താഴ്വാരം
- Details
- Written by: Abith kane
- Category: നോവൽ
- Hits: 900
ഒന്ന് - ഹാരിയുടെ ഡയറി ഡിസംബർ 1937.
ഞാൻ ഉണരുമ്പോൾ ഏകദേശം അഞ്ചു മണിയായി കാണും. എൻഡ്രി അടക്കം, ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. വണ്ടി അതിവേഗം പച്ചപ്പിനിടയിലൂടെ കുതിച്ചു. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന അലക്സാണ്ടറിന്റെ മുഖത്തേക്ക് നോക്കി. എന്തോ പെട്ടെന്ന് ചെയ്തുതീർക്കണം എന്നൊരു ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കട്ടിയാർന്ന മീശയും ക്ലീൻ ഷേവ് ചെയ്ത മുഖവും കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നെ പറയൂ. ഞാൻ അല്പനേരം പുറത്തേക്ക് നോക്കിയിരുന്നു. വന്യമായി കിടക്കുന്ന മരങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. തികച്ചും ഭീകരമായൊരു അന്തരീക്ഷം. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിരു വിട്ടുനിൽക്കുന്ന വൃക്ഷങ്ങളെല്ലാം എന്നെ ഉറ്റു നോക്കുന്നത് പോലെ. വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ഞാന് ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല.