മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
രാവിലെ ഏഴര മണിയായപ്പോഴേക്കും ചൂടു തുടങ്ങി. ഇനിയങ്ങനെ കൂടിക്കൂടി വല്ലാത്ത അവസ്ഥയിലേക്ക് എത്തുകയാണ് പതിവ്. രാത്രി മുഴുവൻ വല്ലാത്ത ഉരുക്കമായിരുന്നു. എന്തേ നമ്മുടെ കാലാവസ്ഥ ഇങ്ങനെ അസഹനീയമാവാൻ? ഉത്തരമുണ്ട്. നമ്മുടെ തന്നെ പ്രവർത്തികളുടെ പരിണത ഫലം. കർമഫലം അനുഭവിക്കാതെ വയ്യല്ലോ.
പമ്പരം വേണ്ടയാ പാവയും വേണ്ട
വിലയേറെയുള്ളൊരാ കാറും വേണ്ട
മുറ്റത്തിറങ്ങണം മണ്ണിൽ കളിക്കണം
മാഞ്ചുവട്ടിൽ ഒന്നു പോയിടേണം
മീനച്ചൂടിലെ വെന്തുരുക്കങ്ങളെയൊന്നും ഗൗനിക്കാതെ ആളുകൾ കടകൾ തോറും കയറിയിറങ്ങുകയാണ്. ഓണത്തിന് എത്രയോ മുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങിയാലും തലേന്നാളത്തെ ഉത്രാടപ്പാച്ചിൽ ഒഴിവാക്കാനാവാത്തതുപോലെ വിഷുക്കണിയൊരുക്കാനും സദ്യവട്ടമുണ്ടാക്കാനുമുള്ളതെല്ലാം ദിവസങ്ങൾക്കു മുമ്പേ തയ്യാറായിട്ടുണ്ടാവുമെങ്കിലും എന്തെങ്കിലുമൊക്കെ വിട്ടു പോയിക്കാണും.
മീനച്ചൂട് അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കയാണ്. ഇന്നു പെയ്യും, നാളെ പെയ്യാതിരിക്കില്ല, മറ്റന്നാൾ തീർച്ചയായും പെയ്തിരിക്കും എന്നിങ്ങനെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കണ്ട് വേഴാമ്പലിനെപ്പോലെ നാം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
6 - കുപ്പത്തൊടി
കുപ്പ (നാമം)
1.അടിച്ചുകൂട്ടിയ ചപ്പും ചവറും
2.ചാണകക്കൂമ്പാരം.
3. കുപ്പമണ്ണ് = വളംചേർന്ന മണ്ണ്
ഇന്ന് പരിഷ്കൃത വീടുകൾക്കു ചുറ്റും കുപ്പയില്ല. അത് അപരിഷ്കൃത ജീവിതത്തിന്റെ ശേഷിപ്പായി തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലും തൊട്ടിയിലും കൂട്ടിവെച്ച് ചീഞ്ഞളിഞ്ഞ് പുഴുപിടിച്ച് നാറ്റിക്കുന്ന സംസ്കാരമായി മാറിക്കഴിഞ്ഞു.
ജനറൽ ട്രാൻസ്ഫറിൽ ഈ ഓഫീസിൽ നിന്നു അഞ്ചുപേർക്ക് മാറ്റമുണ്ട്. അതിനോടനുബന്ധിച്ച് ഇന്ന് ചെറിയൊരു ടീ പാർട്ടി അറേഞ്ച് ചെയ്യാം. വേണ്ടതൊക്കെ ഏർപ്പാടു ചെയ്യാൻ ക്ലാർക്ക് രവിയെ ചുമതലപ്പെടുത്തി.അഞ്ചു പേരും നാളെ റിലീവ് ചെയ്യും. ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണം എന്ന് പൊതുവേ അഭിപ്രായം ഉയർന്നതിനാൽ നാളെത്തന്നെ ഫോട്ടോ എടുക്കാൻ പ്രിൻസ് സ്റ്റുഡിയോയിൽ ഏർപ്പാട് ചെയ്തു.
കുറച്ചു പഴയ കഥയാണ്, അല്ല കഥയല്ല എന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചൊരു കാര്യമാണ്. എന്റെ സ്വന്തം ജില്ലയായ ഇടുക്കിയിൽ തന്നെയുള്ള ഒരു റിസോർട്ടിൽ ജോലിക്ക് ചേർന്ന കാലം. വശ്യതയാർന്ന പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായൊരു സ്ഥലമായിരുന്നു അത്.