മുറിച്ചെറിഞ്ഞും വെട്ടി
നുറുക്കി നീക്കിയും
മരങ്ങളങ്ങനെ
പാറാവുകാരന്റെ
കണ്ണും
വെട്ടിച്ച്
ഇരുട്ടിലൂടെ
പിടച്ച് നീങ്ങി.

മുറിവിലൂടെ താഴേക്കിറങ്ങിയ
ആത്മാവ് വേരിലേക്കിറങ്ങി.
ശരീരം നഷ്ടപെട്ട
ദുഃഖത്തോടെ
മണ്ണിൽ ആഴ്ന്നിറങ്ങി.

വേരിലൂടെ രണ്ട് തൈകളായ്
പുനർജനിക്കണം.
എനിക്കതിലൊരു
കൂടു വെക്കണം
രണ്ടുടഞ്ഞു പോയ
ജനിക്കാതെ
പോയ കിളികൾ
അറിയാതെ
ചൊല്ലി.

കൂടുതൽ വായനയ്ക്ക്