കവിതകൾ

- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1691
ഇംഗ്ലീഷുപീഡ സഹിയാതെ തപിച്ച, ഇന്ത്യൻ
ശീലത്വമൊക്കെവെടിഞ്ഞൂ ജന്മഭൂക്കു വേണ്ടി
കാരാഗൃഹമോ, കഴുവോ നിനയാതെ ധീരർ
പോരിന്നിറങ്ങി വാൾത്തല രാകിടും നാൾ.
ഇന്ദ്രപ്രസ്ഥത്തിൽ പുതു ശിബിരനിർമ്മിതിക്കായ്
ആട്ടി ത്തെളിച്ചുപോയ പട്ടാള ജാഥതന്നിൽ
പൊട്ടിത്തെറിച്ചൊരു ബോംബിന്റെ തീച്ചീളുതട്ടി,
ഭാഗ്യം, രക്ഷപെട്ടു പരദേശികൾ രണ്ടുപേർ.
ലക്ഷ്യം തെറ്റി ഗർജ്ജിച്ച ബോംബിൻ മുനയേറ്റുപോയ്,
ദില്ലിയിൽ ചാന്ദിനി ചൗക്കിൽ വൈസ്ട്രോയീഭൃത്യനിൽ.
അക്രമ സംഘാവിവേക കൃത്യങ്ങളിൽ, കഷ്ടം,
പെട്ടുപോകുന്നു സദാ പരജീവിജാലങ്ങൾ.
ഗാണ്ഡീവ ഞാണിൽ നിന്നമ്പുതിർന്നു പായുന്ന പോൽ
അന്വേഷണശരമാരി തറച്ചു പകച്ച
ഇന്ത്യ, കഠിന യാതന നടുവിലേകയായ്
ചുടുനിണമണിഞ്ഞന്നു വിറപൂണ്ടു നിന്നു.
ഞാൻ ബാൽമുകുന്ദിൻ പത്നിയാം രാംരഖിന്റെ പ്രേതം.
സ്വർഗ്ഗ ജാലകപ്പഴുതിലൂടിങ്ങു ഞാനെത്തി,
പ്രണനാഥന്റെ ഉച്ഛ്വാസ വായുവിലലിഞ്ഞ
വന്റെയീ ദു:ഖ സന്ദേശമേകി പ്പൊലിയുവാൻ .
ഏറേക്കറുത്ത, കറുത്തപക്ഷം വിടകൊണ്ട
രാവിൽ, കാർകൊണ്ടലിൽ നക്ഷത്ര ജാലം കെടുത്തി
ഏകാന്ത ശോകമായ് ഞാനീ ഭുവനാംബരത്തിൽ
തേങ്ങുന്നു മതികെട്ട നരഭാവ ചേഷ്ടകണ്ടു.
പേകൊണ്ട നായ കണക്കെ നാടുനീളെ അന്നാ
ബ്രിട്ടന്റെ കിങ്കരപ്പട ക്രൂരമാക്രമിച്ചു.
നെഞ്ചിൽ തെളിച്ച ദേശസ്നേഹത്തിരി കെടുത്തി.
ബീഡിക്കറപിടിച്ച പല്ലാൽ പരിഹസിച്ചു.
അസ്വാതന്ത്ര്യമോചന മന്ത്ര ജപശാലകൾ
തല്ലിക്കെടുത്തി കരിമ്പുക നിറച്ചു കൊണ്ടാ
ബൂട്ടിട്ട കാലുകൾ ചതച്ച പലകക്കുടി -
ലുതോറും പെണ്ണുങ്ങൾതൻ മാനമെറിഞ്ഞുടച്ചു.
പട്ടാളക്കൂട്ടം തോണ്ടി എടുത്ത ബോംബാൽ അന്നേ
അപരാധിയായെന്റ പ്രിയനാം പ്രാണനാഥൻ.
ഏതൊരു ഭീരുവിൻ ദഷ്ടകൃത്ത്യം?പുരയിട-
ത്തിൽ ആ ചതി ഒളിപ്പിച്ചതറിവീലെനിക്കും.
കൈവിലങ്ങിട്ടു കൊണ്ടുപോകേ ദയായാചന,
അന്തരീക്ഷത്തിലലിഞ്ഞുപോയ്, ഞാനനാഥയായ്.
കൊടിയമർദ്ദന സ്മരണതീണ്ടും നേരമെൻ -
പ്രാണനാഥൻ നടുങ്ങുന്നു നാകത്തിലിപ്പൊഴും.
തോക്കിൻതിരയിലും, കഴുമരത്തിലും പിന്നെ
പീരങ്കിമുനയിലും ചത്തടിഞ്ഞെത്രപേർ!
ആ ധീരജന്മമോഹശാഖകൾ പൂവിട്ടനാൾ
പരലോകവും ആനന്ദാതിരേകവേദിയായ്.
ഇന്നിതാ കരാള ദു:ഖലവണം കടഞ്ഞു,
സ്വാതന്ത്ര്യാമൃതം പങ്കിട്ടു വേർപെട്ടു നിൽക്കവേ,
സ്വർഗ ചക്രവാളത്തിൽ നിന്നാ രക്തസാക്ഷികൾ
കെട്ട വെണ്മതി കണ്ടു വ്യഥ തിന്നു തീർക്കുന്നു.
തോളിലേറിയ ചേറുഗന്ധം ഊട്ടിയന്തിയിൽ
മക്കളെ നെഞ്ചിലേറ്റി ഉറക്കുന്നു കർഷകർ.
അന്നത്തിനുമാത്രമേകുന്ന യന്ത്രശാലയിൽ
അന്യദാരിദ്ര്യാഗ്നിയിൽ വേകും തൊഴിലാളികൾ!

- Details
- Written by: Shouby Abraham
- Category: Poetry
- Hits: 2330
മൗനം; ഭാഷയ്ക്കതീതമായ ഭാഷ
അതിർവരമ്പുകളില്ലാത്ത ഭാഷ
മൗനം; അത് ഒന്നിന്റെ തുടക്കമാവാം
ഒന്നിന്റെ ഒടുക്കവുമാവാം.
- Details
- Written by: Bajish Sidharthan
- Category: Poetry
- Hits: 1888
കടമ്പിൻ ചോട്ടിൽ വീണുകിടന്ന
നിലാവിലാണ് ഞാനും അവളും
കരിനാഗങ്ങളെ പോലെ ഇണ ചേർന്നത്.

- Details
- Written by: Jishnu P
- Category: Poetry
- Hits: 2282
ഭ്രമാത്മകമായ ഒരു കാല്പന്തുകളി.
ഇടറാതെയും തളരാതെയും
ആക്രമണവും പ്രതിരോധവും ഇടകലർത്തി
കരുതലോടെയുള്ള നീക്കങ്ങൾ.

- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1480
ചിത്രശലഭത്തിന്റെ വഴികളിൽ
കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന്
ചിലന്തിയോട് ഞാൻ.
ആകാശത്തിന്റെ ചരിവുകളിൽ
അപകടം പതിയിരിക്കുന്നുവെന്ന
ഓർമ്മപ്പെടുത്തലാണിതെന്ന് മറുമൊഴി.

- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1495
മണ്ണില്ലാത്ത ഞാൻ കണ്ടിടത്തെല്ലാം വിത്തുകൾ ഒളിച്ചു പാകുന്നു,
മരങ്ങളാവുമ്പോൾ ചില്ലകൾ കിളികൾ പങ്കിട്ടെടുക്കട്ടെയെന്നോർക്കുന്നു.
മടങ്ങിയെത്താനൊരു വീടില്ലാത്തതിനാൽ രാത്രിയെത്തുന്നിടത്ത്
മരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്നു,

- Details
- Written by: Saraswathi T
- Category: Poetry
- Hits: 1717
ഒരു നിലാപക്ഷിതൻ ശാന്തിഗീതം പോലെ-
യരുണോദയത്തിന്റെ കാന്തി പോലെ
ഹിമബിന്ദുയിതളിൽ തിളങ്ങി നിൽക്കും
മലർവാടി തൻ' രോമാഞ്ചമെന്ന പോലെ,

- Details
- Written by: Sahla Fathima Cheerangan
- Category: Poetry
- Hits: 1631
ഓർമകളുടെ അടയാളങ്ങൾ
കണ്ണുകളിലാണ് തടിച്ചു കിടക്കുന്നത്.
ഓർത്തോർത്ത് പാടുകൾ നിറയുമ്പോഴാണ്
കണ്ണിൽ കനലുകത്തുന്നത്.