മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
കദീശുമ്മയുടെ നോമ്പുകൾ
ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ അത്തർ മണം പടർത്തുന്നു.
വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന് അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.
അടുക്കളയിൽ കരുപ്പട്ടികാപ്പി ഇട്ടുകൊണ്ടിരുന്ന ശോശാമ്മ, പുറകിൽ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
അവർക്കു ഓരോ ദിവസവും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു കരിപ്പട്ടികാപ്പിയിലാണ്. പാതിരാത്രി കഴിഞ്ഞാണ് പീറ്റർ ഓട്ടം കഴിഞ്ഞെത്തിയത്. അതിനാൽ അവൻ ഉണർന്നിരുന്നില്ല. അപ്പോളാണ് നിലവിളക്കു കത്തിച്ചു വച്ചതുപോലെ മിത്രമംഗലത്തെ തങ്കം അവർക്കൊരു ആശ്ചര്യഹേതുവായി അവിടെ പ്രത്യക്ഷപ്പെട്ടത്. കാലത്തുണർന്നാൽ പൂമുഖത്തെയും അടുക്കളയുടെയും വാതിലുകൾ തുറന്നിടുന്നത് ഒരു പതിവാണ്. അതിനാൽ തങ്കം കയറി വന്നത് അവർ അറിഞ്ഞിരുന്നില്ല.
മഹിയുടെ പെട്ടന്നുള്ള ചോദ്യം അവളെ തെല്ലു പരിഭ്രമത്തിലാക്കി, പക്ഷെ തന്റെ വായിൽ നിന്ന് വീണ അബദ്ധം മറയ്ക്കാതെ പറ്റില്ലല്ലോ...
"മഹിയേട്ടാ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്, ഉമ മിസ്സിന്റെ ചേട്ടന്റെ മോളാ, അവിടെ പോയപ്പോൾ കണ്ടതാ, ഞാൻ പെട്ടന്ന് പറഞ്ഞു പോയതാ ഓർമ്മയിൽ വന്നില്ല. സോറി..."
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
"അങ്കിളും ആന്റിയും ഇല്ലയോ എന്നാണു ഞാൻ ചോദിച്ചത്" അവൾ കൃത്രിമമായ ക്ഷോഭം നടിച്ചു.
അവൾ നൽകിയ പൂക്കൾ മണത്തുകൊണ്ടു അവൻ പറഞ്ഞു, "ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരി എനിക്കു പൂക്കൾ തരുന്നത്. എത്രയോ സുന്ദരികളുടെ പുറകെ ഞാൻ പൂവും കൊണ്ട് പോയതാണ്. എത്ര വാലെന്റൈൻസ് ഡേ കളാണ് ദൈവമേ പാഴായിപ്പോയത്!" അവളെ ശ്രദ്ധിക്കാതെ അവൻ പൂക്കളും നോക്കി നിന്നു.
"എഡോ തന്റെ അടുത്താ ചോദിച്ചത്. ചെവി ശരിക്കു കേൾക്കില്ലായിരിക്കും!"
"ഇതിനാണ് ഇന്ദ്രജാലം എന്ന് പറയുന്നത്. എന്റെ പേഴ്സും അടിച്ചോണ്ടു പോയവൾ, പൂക്കളുമായി എന്റെ മുന്നിൽ വരുന്നു. അതെനിക്കു നൽകുന്നു. ഇനിയും എന്നെ ഇഷ്ടമാണെന്നൊന്നും പറഞ്ഞേക്കരുത്. സോറി, തൽക്കാലം ഞാൻ വളരെ ബിസിയാണ്."
അവൻ: "അതു ശരി, അപ്പോൾ അതു കൃത്യമായിട്ടറിയാം. പോട്ടെ എനിക്കിഷ്ടമായി. ആ പേഴ്സസിൽ എന്റെ ഹൃദയം ഉണ്ടായിരുന്നു. അതും കൊണ്ടാണ് നീ ഓടിയത്. അതു നീ എന്തു ചെയ്തു?"
ജൂലൈ: "ഞാൻ പറഞ്ഞില്ലേ, അതു ഞാനല്ലെന്ന്."
പുറത്തെ ഗേറ്റു തുറന്നു കുമാറും, സുഭദ്രയും കയറി വന്നതോടെ പൂമുഖത്തെ തർക്കം അവസാനിച്ചു.
"അല്ല ഇതാര്, ജൂലൈ എപ്പോൾ വന്നു?", കുമാർ ചോദിച്ചു. "സുഭദ്രയ്ക്കൊരു ചെക്കപ്പ് ഉണ്ടായിരുന്നു."
"രമേശാ... വരാൻ ഇത്തിരി വൈകിപ്പോയി" കുമാർ നടന്നു പൂമുഖത്തെത്തി.
"അടുക്കളയുടെ കതകു നന്നാക്കാൻ വന്നതാണ് രമേശൻ. ശനിയാഴ്ച ആയതുകൊണ്ടു രമേശനെ കിട്ടി. അത് പോകട്ടെ, നിങ്ങൾ വളരെ കാര്യമായി സംസാരിക്കുന്നതു കണ്ടു. പരിചയക്കാരാണോ?" കുമാർ ജൂലൈയോടു ചോദിച്ചു.
"ആണോ എന്നോ? ഞങ്ങൾ പണ്ടേ പരിചയക്കാരാ അങ്കിൾ. ചില കൊടുക്കൽ വാങ്ങലുകൾ വരെ ഉണ്ടായിരുന്നു. എന്തായാലും പേരെനിക്കിഷ്ടപ്പെട്ടു. ജൂലൈ! അപ്പോൾ അടുത്ത മാസം പേര് വീണ്ടും മാറുമായിരിക്കും!" രമേശൻ അർദ്ധോക്തിയിൽ അവളെ നോക്കി.
"അങ്കിൾ, നിങ്ങൾക്കു തരാൻ കൊണ്ടുവന്ന ഫ്ളവേര്ഴ്സ് ആണ്, ഇയാൾ ഇത് വാങ്ങിച്ചു കളഞ്ഞു." ജൂലൈ പരിഭവത്തോടെ പറഞ്ഞു.
"അതു നന്നായി, രമേശനെ ഒന്നാദരിക്കണം എന്നു കരുതിയിരിക്കുകയായിരുന്നു. ഇവിടുത്തെ സർവ്വ മരാമത്തു പണികളും ചെയ്യുന്നതും, ചെയ്യിക്കുന്നതും രമേശനാണ്." കുമാർ പ്രതികരിച്ചു.
"നാണമില്ലല്ലോ തനിക്ക്. ഇതുപോലെ കീറിപ്പൊളിഞ്ഞ ഒരു പേഴ്സ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. ഞാനതു അപ്പഴേ കളഞ്ഞു. തനിക്കു ഞാനൊരു പുതിയ പേഴ്സ് വാങ്ങിത്തരാം. എന്താ..." ജൂലൈ പറഞ്ഞു.
രമേശൻ: "പുതിയതു വാങ്ങാനുള്ള പണം ഞാൻ തരാം. എനിക്കാ പഴയതു എങ്ങനേലും തിരികെത്തരാമോ? അതിലെന്റെ ഹൃദയമുണ്ടായിരുന്നു എന്നു ഞാൻ വെറുതെ പറഞ്ഞതല്ല. തനിക്കതു പറഞ്ഞാൽ മനസ്സിലാകില്ല. പ്ളീസ്..."
ജൂലൈ: "അതെന്താ എനിക്കു മനസ്സിലാകാത്തത്? താൻ കാര്യം പറഞ്ഞാട്ടെ."
രമേശൻ: "ഞാൻ പറയാനുള്ളതു പറഞ്ഞു. ഞാൻ ചോദിച്ചത്, അതിലുണ്ടായിരുന്ന പണമല്ല. പണത്തേക്കാൾ വലുതാണ് എനിക്കാ പഴയ പേഴ്സ്. അതിനു ജൂലൈയെക്കാൾ പ്രായം കാണും. കുറച്ചു സെന്റിമെന്റൽ അറ്റാച്ച്മെന്റ് ഉണ്ടെന്നു കൂട്ടിക്കോ."
വസ്ത്രം മാറി തിരികെവന്ന കുമാർ രമേശനോടായി പറഞ്ഞു. "സോറി രമേശാ, ഇന്നു വൈകുന്നതിനു മുമ്പു പണി തീരുമോ?
രമേശൻ: "അങ്കിൾ പേടിക്കണ്ട. അതു ഞാൻ ഇപ്പോൾത്തന്നെ ശരിയാക്കിയേക്കാം. ഞാനിതൊന്നു ആന്റിയെ ഏൽപ്പിക്കട്ടെ."
"അതിനു താൻ ബുദ്ധിമുട്ടണ്ട" എന്നു പറഞ്ഞുകൊണ്ട് ജൂലൈ അയാളുടെ കൈയിൽ നിന്നും പൂക്കൾ തട്ടിപ്പറിച്ചുകൊണ്ടു അകത്തേക്കോടിപ്പോയി.
പതിവില്ലാതെ മഹേഷ് നേരത്തേ വീട്ടിലേക്ക് വന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന ശാരദ അവൻ അകത്തേക്ക് കയറിപ്പോകുന്നതും നോക്കിനിന്നു...
"അമ്മയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...?
"അതിശയമല്ലേ ഈ നടക്കുന്നതൊക്കെ. എന്റെ മോൻ ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതും നാട്ടുകാരുടെ കണ്ണിലുണ്ണിയായി നന്മ പ്രവർത്തികൾ ചെയ്യുന്നതും സന്തോഷം തന്നെ പക്ഷെ ഈയുള്ളവൾക്ക് ഒരു ദിവസവും ദർശനം കിട്ടാറില്ല. രാത്രി എപ്പോഴെങ്കിലും വരും രാവിലെ നേരത്തേ പോകും... അതല്ലേ പതിവ്..."
മഹിയും ദക്ഷയും കണ്ടുമുട്ടുന്നതിന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളിലേക്ക്..
കളക്ട്രേറ്റ് ഉപരോധിക്കാനുള്ള പാർട്ടി ജാഥ മെയിൻ റോഡിൽ നിന്ന് തിരിഞ്ഞതും പോലിസ് ബാരിക്കേഡ് കണ്ടു തുടങ്ങി... ജയ് വിളികളും സർക്കാരിന് എതിരെയുള്ള മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി... പോലിസ് സംഘം തയാറായി നിൽക്കുകയാണ്...
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
"അങ്കിളും ആന്റിയും ഇല്ലയോ എന്നാണു ഞാൻ ചോദിച്ചത്" അവൾ കൃത്രിമമായ ക്ഷോഭം നടിച്ചു.
അവൾ നൽകിയ പൂക്കൾ മണത്തുകൊണ്ടു അവൻ പറഞ്ഞു, "ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരി എനിക്കു പൂക്കൾ തരുന്നത്. എത്രയോ സുന്ദരികളുടെ പുറകെ ഞാൻ പൂവും കൊണ്ട് പോയതാണ്. എത്ര വാലെന്റൈൻസ് ഡേ കളാണ് ദൈവമേ പാഴായിപ്പോയത്!" അവളെ ശ്രദ്ധിക്കാതെ അവൻ പൂക്കളും നോക്കി നിന്നു.
അടുത്ത രാത്രിയിൽ അവൾ വീണ്ടും വരുമോ എന്ന് അവർക്കു സംശയമുണ്ടായിരുന്നു. മോഷണത്തിനു മുമ്പേ പിടിക്കപ്പെട്ടതുകൊണ്ട് തന്ത്രപരമായി അവൾ രക്ഷപെട്ടതല്ലേ എന്ന് അവർ ചിന്തിക്കാതിരുന്നില്ല. എങ്കിലും മറക്കാനാവാത്ത ഒരനുഭവമായി അവരതു പകൽ മുഴുവൻ കൊണ്ടുനടന്നു. അതിന്റെ ആകസ്മികത്വം, സംഭവങ്ങളുടെ അനുവർത്തനം, റിഹേഴ്സൽ ചെയ്ത ഒരു നാടകത്തിന്റെ പെർഫെക്ഷൻ, ഒക്കെയും അവരുടെ ചർച്ചയ്ക്കുള്ള വിഷയങ്ങളായിത്തീർന്നിരുന്നു.
തന്റെ മുഖത്തിന് നേർക്ക് വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ദക്ഷ കണ്ണ് ചിമ്മി, ജീൻസും ടോപ്പുമിട്ട ആണിനെപ്പോലെ മുടി മുറിച്ചിട്ട ഒരുത്തി, കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം മുഖത്തേക്ക് ഇര ച്ചുകയറി...
"അതേ മെറ്റൽ എവിടേക്കാ ഡമ്പ് ചെയ്യണ്ടത്... കുട്ടീ നിന്നോടാ ചോദിച്ചത്... ചെവി കേൾക്കില്ലേ?"