mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 15 

വെള്ളച്ചാട്ടം  നോക്കിക്കൊണ്ടു  ചിന്താമഗ്നനായി  നിൽക്കുകയാണ്  മേഘനാഥൻ . 

"ഏയ് !" 

ആരോ  വിളിച്ച  പോലെ  അവനു  തോന്നി . അവൻ  തിരിഞ്ഞു  നോക്കി. പരിചയമില്ലാത്ത  ഏതോ  ഒരു  ചെറുപ്പക്കാരൻ ! വിളിച്ചു  എന്നത്  തനിക്കു  തോന്നിയതായിരിക്കും ! 

മേഘനാഥൻ  വീണ്ടും  തൻ്റെ  ശ്രദ്ധ  വെള്ളച്ചാട്ടത്തിലേക്ക്  തിരിച്ചുവിട്ടു . 

വീണ്ടും  ആ  വിളി  താൻ  കേട്ടുവോ ? 

ആരോ  തൻ്റെ  തോളിൽ  ഒരു  കൈ  വെച്ചുവോ ? 

"ഓർക്കുന്നുണ്ടോ  എന്നെ ?"- അയാൾ  ചോദിച്ചു 

"ഇല്ല !" എന്ന  ഭാവത്തിൽ  മേഘനാഥൻ  തലയാട്ടി . 

"നിങ്ങളുടെ  പേര്  എനിക്കറിയില്ല , പക്ഷേ  നിന്റെ  മുഖം  എൻ്റെ  മനസ്സിൽ നിന്നും  മായില്ല ! അന്ന്  നീ  കുട്ടിയായിരുന്നു . ആരോടും  നിനക്ക്  കൂട്ടില്ലായിരുന്നു ! 

ഭക്ഷണം  കഴിക്കാനാകാതെ , പനിപിടിച്ചു  അഴുക്കുചാലിൽ  വീണു  കിടന്ന  നിന്നെ  മറ്റൊരു  തെരുവുതെണ്ടിയായ  ഞാൻ  തോളിലിട്ട്  ഞങ്ങളുടെ  തുണി  കൊണ്ടുണ്ടാക്കിയ  ടെന്റിലേക്കു  കൊണ്ടുപോയി .പലപ്പോഴും  എനിക്കും സമപ്രായക്കാരായ  മറ്റു  കുട്ടികൾക്കും  തിന്നാനില്ലെങ്കിലും  തെണ്ടിക്കിട്ടിയതുകൊണ്ടു  നിന്നെ  ഊട്ടി ! നിനക്ക്  എഴുന്നേറ്റു  നിൽക്കാവുന്ന  അവസ്ഥയായപ്പോൾ  പെട്ടെന്ന്  നിന്നെ കാണാതായി .ദൈവം  ഏതോ  ഒരു  മനുഷ്യന്റെ  രൂപത്തിൽ  വന്നു  ഞങ്ങളെയെല്ലാം  അനാഥാലയത്തിലേക്കാക്കി.അനാഥാലയത്തിന്റെ  സ്ക്കൂളിലും കോളേജിലും  പഠിപ്പിച്ചു  കളക്ടറാക്കി . അവർ  എനിക്ക്  നൽകിയ  പേര്  രവി . 

നിനക്ക്  മേഘനാഥൻ  എന്ന് പേര്  കിട്ടിയെന്നു  നിന്നെ  അറസ്റ്റ്  ചെയ്തതിന്റെ  പിറ്റേ  ദിവസത്തെ  പത്രത്തിൽ  നിന്നാണറിഞ്ഞത് ! 

ഞാനാണ്  നിന്റെ  കേസ്  പുനരന്വേഷണത്തിനു  അപേക്ഷ  കൊടുത്തു നിന്നെ  പുറംലോകം  കാണിക്കാൻ  ഇടയാക്കിയ  ആൾ !" 

"അന്ന്  നിങ്ങൾ  കുട്ടിക്കാലത്തു  എന്നെ  രക്ഷിച്ചു ! ഇപ്പോൾ  വലുതായപ്പോഴും ! എങ്ങനെ  നന്ദി  പറയണമെന്ന്  അറിയില്ല ! തിരിച്ചറിയാത്തതിൽ  മാപ്പു  ചോദിക്കുന്നു !"- അവൻ അയാളെ  ആലിംഗനം  ചെയ്തു . പെട്ടെന്ന്  മേഘനാഥൻ  

തേങ്ങിക്കരഞ്ഞു  കൊണ്ട്  ആലിംഗനത്തിൽ  നിന്ന്  ഒഴിഞ്ഞുമാറി . 

"എന്തിനാ  കരയുന്നത് ?" 

"ഈ  വൃത്തികെട്ട  വസ്ത്രവും  രൂപവുമായി  അങ്ങയെ  കെട്ടിപ്പിടിച്ചു  വസ്ത്രങ്ങളും  ശരീരവും  വൃത്തികേടാക്കിയല്ലോ  ഞാൻ !" 

"തെരുവിൽ  വളർന്ന  എനിക്ക്  അത്തരം  വിചാരങ്ങളൊന്നുമില്ല .നിന്റെ  മനസ്സ്  അന്നത്തെപ്പോലെ  പരിശുദ്ധമാണെങ്കിൽ  നീ  എൻ്റെ  കൂടെ  വരണം . വീണ്ടും  ആ  തെരുവുതെണ്ടിയായി  മാറാൻ  ഞാൻ  അനുവദിക്കില്ല !" 

"ഇപ്പോൾ  അതേ  അവസ്ഥയിൽത്തന്നെയാണ്  ഞാൻ ! വലിയ  ഒരു വീടും  കുറച്ചു  പറമ്പുമുണ്ടെങ്കിലും  നയാപൈസ  കൈയ്യിലില്ലാത്തവൻ !" 

"നീ  എൻ്റെ  കൂടെ  വന്നു  താമസിക്കണം ! നിന്റെ  വീടും  പറമ്പും  വിൽക്കാനുള്ള  ഏർപ്പാടാക്കി ത്തരാം . അത്  വിറ്റുകഴിയുന്നതുവരെ  എൻ്റെ  വീട്ടിൽ  കഴിയാം ! ഏകാന്തത  മനുഷ്യനെ  ചെകുത്താനാക്കി  മാറ്റും !" 

അയാൾ  മേഘനാഥന്റെ  കൈപിടിച്ചു  തൻ്റെ  കാറിൽ  കയറ്റി . അവരുടെ  സംഭാഷണം  കേൾക്കാതെ  ഈ  രംഗം  കണ്ടുനിന്ന  ആൾക്കാർ ഇത്  കണ്ടു  അത്ഭുതപ്പെട്ടു  നിന്നു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ