mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4 

പ്രശസ്ത  മനഃശാസ്ത്രജ്ഞൻ  ഗോപിനാഥന്റെ  വീട് . സോഫയിൽ  ഡോക്ടർ  ഇരിക്കുന്നു . അടുത്ത്  രവിചന്ദർ  ഇരിക്കുന്നു . 

"ഗോപീ , ഒരു  സുഹൃത്തെന്ന  നിലയിൽ  എൻ്റെ  ജീവിതത്തിലെ  എല്ലാ  സംഭവങ്ങളും  നിനക്കറിയാമല്ലോ ! മേഘനാഥന്റെ  ഓർമ്മ  തിരിച്ചു  കിട്ടാൻ  

ഞങ്ങളെന്ത്  ചെയ്യണം ?" 

"ഞാൻ  പറയുന്നത്  ഒരു  പക്ഷേ  ക്രൂരമായിരിക്കാം ! പക്ഷേ , അതേ  പോലെയുള്ള  ഒരു  സാഹചര്യം  ഉണ്ടായാൽ  മാത്രമേ  അവനു  പഴയ  പടി 

ആകാൻ  കഴിയൂ ! അത്  കൊണ്ട്  ഒരിക്കൽക്കൂടി  നിങ്ങൾ  കുടുംബസമേതം  ആ  അപകടം  നടന്ന  വെള്ളച്ചാട്ടത്തിന്റെ  അടുത്തേക്ക്  പോകണം . എന്നാൽ  വീണ്ടും  

അവൻ  വീണു  പോകാതിരിക്കാൻ  പ്രത്യേകം  ശ്രദ്ധിക്കണം !" 

"ശരി ! ഒന്നു  പരീക്ഷിച്ചു  നോക്കാം  അല്ലേ ?" 

"അതേ ! ദൈവം  എല്ലാം  ശുഭമായി  വരുത്തട്ടെ !" 

രവിചന്ദർ  ഡോക്ടറുടെ  വീട്ടിൽ  നിന്നിറങ്ങി. പിറ്റേ  ദിവസം  ജോലി  കഴിഞ്ഞു  രവിചന്ദർ  നേരത്തേ  വീട്ടിലെത്തി.

"ചന്ദ്രികേ , നമുക്ക്  ഇന്ന്  കുട്ടികളെക്കൂട്ടി  വെള്ളച്ചാട്ടം  കാണാൻ  പോകാം ." 

"വേണ്ട ! പഴയ  സംഭവങ്ങൾ  മനസ്സിൽ  നിന്നും  ഇപ്പോഴും  മാഞ്ഞു  പോകുന്നില്ല !" 

"ഒരു  പക്ഷേ , ആ  സ്ഥലം  അവൻ്റെ  ഓർമ്മകളിലേക്ക്  അവനെ  തിരികേ  കൊണ്ടു  വന്നാലോ ?" 

"എങ്കിലും  ഒരു  പരീക്ഷണം  വേണോ?" 

"വേണം ! ഉറക്കം  തൂങ്ങിയായ , ഒന്നിനും  ഉത്സാഹമില്ലാത്ത  ഇന്നത്തെ  

മേഘനാഥനെ  കാണുമ്പോൾ  മനസ്സില്  ദുഃഖം  കൂടിക്കൂടി  വരികയാണ്. നമുക്ക്  ആ  പഴയ  തുള്ളിച്ചാടി  നടക്കുന്ന  അവനെ  തിരികെ  കിട്ടേണ്ടേ ?" 

"ആരുടേയും  ജീവന്  കുഴപ്പമൊന്നും  സംഭവിക്കില്ലെന്ന്  ഉറപ്പു  തരാൻ  പറ്റുമോ?" 

"പറ്റും !" 

"അത്രയ്ക്ക്  വിശ്വാസമാണെങ്കിൽ  നമുക്ക്  പോകാം!" 

അങ്ങനെ  അവർ  വർഷങ്ങൾക്കു  ശേഷം  ആ  വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി. അവരുടെ  കണ്ണുകൾ  മേഘനാഥനിലായിരുന്നു . 

പക്ഷേ... 

നിർവ്വികാരനായി   അവൻ  നിൽക്കുന്നത്  കണ്ടു  അവർ അത്ഭുതപ്പെട്ടു . ഒരുപാടു  കുടുംബങ്ങൾ  വെള്ളച്ചാട്ടം  കാണാനായി  എത്തിച്ചേർന്നിട്ടുണ്ട് . 

അതിൽ  ഒരു  പെൺകുട്ടി  പതുക്കെ  പതുക്കെ  കമ്പി  പിടിച്ചിറങ്ങാൻ  നോക്കുകയാണ് . വഴുക്കലുള്ള  പാറയിലേക്കാണ്  അവൾ  ഇറങ്ങാൻ  നോക്കുന്നത് . ആരും , പ്രത്യേകിച്ച്  അവളുടെ  കൂടെ  വന്നവർ  അവളെ  ശ്രദ്ധിച്ചില്ല . അവിടെ  നിന്ന്  വഴുതിയാൽ  രണ്ടാമത്തെ  വെള്ളച്ചാട്ടത്തിലേക്ക്  വീഴും ! 

പെട്ടെന്നാണ്  മേഘനാഥൻ  അത്  ശ്രദ്ധിച്ചത് ! 

"വേണ്ടാ ! വേണ്ടാ ! ഇറങ്ങേണ്ട !" അവൻ  ഈളിയിട്ടു  കരയാൻ  തുടങ്ങി . അധികം  വൈകാതെ  കരഞ്ഞു  തളർന്നു  ബോധം  കെട്ടു  വീണു . 

അവൻ്റെ  ഈ  പ്രവർത്തികളിൽ  രവിചന്ദറും  കുടുംബവും  ഇടപെട്ടില്ല . ഒരു  പക്ഷേ  അത്  അവനിൽ  മാറ്റം  വരുത്തിയാലോ! 

അവനു  ബോധം  പോയപ്പോൾ  അവനെയെടുത്തു  അവർ  കാറിൽ  കയറി  ആശുപത്രിയിലേക്ക്  പുറപ്പെട്ടു . ഇതിനകം  പെൺകുട്ടി  സുരക്ഷിതയായി  മുകളിലേക്ക്  കയറിക്കഴിഞ്ഞിരുന്നു ! 

മണിക്കൂറുകൾ  കടന്നു  പോയി. അവനു  ബോധം  വന്നു  ചുറ്റും  നോക്കി . കുറേ  നേഴ്സുമാർ  അവിടെ  നിൽക്കുന്നുണ്ട്.

"ഞാനെവിടെയാ ? എനിക്കെന്താ  പറ്റിയത് ? ആരാ  എന്നെ  ഇവിടെ  കൊണ്ടുവന്നത്?" 

ഒരു  നേഴ്സ്  ഐ . സി . യു  വിന്റെ  വാതിൽ  തുറന്നു  പുറത്തേക്കു  വന്നു . 

"ആരാ  മേഘനാഥന്റെ  കൂടെ  വന്നത്?" 

രവിചന്ദറും  ചന്ദ്രികയും  രൂപിണിയും  അവിടേക്കു  ഓടിച്ചെന്നു . 

"മോന്  ബോധം  വന്നു ! അവൻ  വിളിക്കുന്നുണ്ട് !" 

അവർ  അകത്തു  കയറി. 

"അച്ഛാ , അമ്മേ , ചേച്ചീ " അവരെക്കണ്ടു  അവൻ  വിളിച്ചു . "ഞാൻ  വെള്ളച്ചാട്ടത്തിൽ  വീണിട്ടു  ദേഹത്ത്  മുറിവൊന്നുമില്ലാതെ  അത്ഭുതകരമായി  രക്ഷപ്പെട്ടു !" 

"അതൊക്കെ  നടന്നിട്ടു  കുറേ  കാലമായി  മോനേ !"- ചന്ദ്രിക  പറഞ്ഞു . പിന്നീട്  എങ്ങനെ  അവൻ  തിരികെയെത്തിയെന്ന  കഥ  അവനോടു  വിവരിച്ചു . 

"രണ്ടു  വർഷം  അച്ഛനുമമ്മയുമില്ലാതെ  ഞാനൊറ്റക്ക്  തെരുവിൽ  കഴിഞ്ഞെന്നോ! ഓടയിൽ  നിന്ന്   അഴുക്കു  വെള്ളം  കുടിച്ചു  ജീവിച്ചിരുന്നെന്നോ !" അവൻ  അത്ഭുതത്തോടെ  ചോദിച്ചു. 

"അതേ  മോനേ ! ദൈവം  നിന്നെ  ഞങ്ങൾക്ക്  തിരികെത്തന്നു. 

അവർ  ഓരോരുത്തരായി  അവനെ  ആലിംഗനം  ചെയ്തു . ആ  ഒത്തുചേരലിന്റെ  ആമോദത്തിനു  അല്പായുസ്സായിരുന്നുവോ ? 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ